Posts

Showing posts from August, 2014

വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍

Image
വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍   ജനീവയിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിന്റെ ചുറ്റളവ് 27 കിലോമീറ്ററാണ്. അതിനെ കവച്ചുവെയ്ക്കാന്‍ പാകത്തില്‍ 52 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന കൊളൈഡര്‍ നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നു. മൗലികശാസ്ത്ര ഗവേഷണമേഖലയിലും വന്‍ശക്തിയായി മാറുകയാണ് ചൈനയുടെ ലക്ഷ്യം ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കൊളൈഡറിന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുള്ള കൊളൈഡര്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചിത്രം കടപ്പാട് : CERN ചെറിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ഉപകരണങ്ങള്‍ തന്നെ വേണം. കണ്ടെത്താനുള്ളതിന്റെ വലുപ്പം കുറയുന്നതിനനുസരിച്ച് നിരീക്ഷണ യന്ത്രം വലുതാക്കേണ്ടിയും വരും. 'ദൈവകണം' എന്നു വിശേഷണമുള്ള ഹിഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്താന്‍ യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' പണിത പടുകൂറ്റന്‍ യന്ത്രത്തിന്റെ പേരുതന്നെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്നാണല്ലോ. ശാസ്ത്ര ഗവേഷണരംഗത്ത് അമേരിക്കയെ മറികടന്ന് യൂറോപ്പ് മുന്നേറുന്നതിന്റെ സൂചകങ്ങളിലൊന്നായിരുന്നൂ ജനീവയ്ക്ക

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമാണ് 1945 ആഗസ്ത് 6 രാവിലെ 8:15. ആ സമയം ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ആറ്റംബോബ് പതിച്ചത്തിന്റെ ആഘാതം ഇന്നും നമ്മെ പിന്തുടരുന്നു. അങ്ങനെ തുറന്നുവിടപ്പെട്ട ഭൂതം ഇനിയെന്നും മനുഷ്യരാശിയെ വേട്ടയാടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയാത്ത ഈ പാപക്കറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ശാസ്ത്രകാരന്‍, ബോബ് നിര്‍മ്മിക്കാനാധാരമായ കണ്ടുപിടുത്തം നടത്തിയെന്ന് മാത്രമല്ല, അതിന്റെ നിര്‍മാണം വൈകാന്‍ പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു. തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് നിസംശയം പറയാവുന്ന ആ പ്രവൃത്തിക്ക് അദ്ദേഹത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടോ? മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് നല്‍കിയ ഒരഭിമുഖത്തില്‍, 'എന്റെ ജീവിതത്തില്‍ ഞാന്‍ വിലിയൊരു തെറ്റ് പ്രവര്‍ത്തിച്ചു.....ആറ്റംബോംബ് നിര്‍മിക്കണമെന്ന് കാണിച്ച് പ്രസിഡന്റ് റൂസ്‌വെല്‍റ്റിനുള്ള കത്ത് ഒപ്പുവെച്ചു. പക്ഷേ, അതിനല്‍പ്പം ന്യായീകരണമുണ്ട്. ജര്‍മനി ആറ്റംബോംബ് നിര്‍മിക്കുകയെന്ന അപകടം മുന്നിലുണ്ടായിരുന്നു' എന്നു പറഞ്ഞതില്‍ ആ